യുവാവിന്റെ മൊഴിയും പെണ്കുട്ടിയുടെ മൊഴിയും പുറത്ത് – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.തിരുവല്ലയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പട്ടാപകല്‍ കുത്തി വീഴ്ത്തിയും പെട്രോള്‍ ഒഴിച്ചു കത്തിച്ചും യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.പ്രതി അജിന്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ ആരോപിച്ചു.പെണ്‍കുട്ടിയെ യുവാവ് നിരന്തരമായി ഫോണില്‍ വിളിച്ചു ശല്യം ചെയ്തിരുന്നു.എന്നാല്‍ പെണ്‍കുട്ടി ഫോണ് എടുക്കാതെ ആയി ഇതോടെ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ വിളിച്ചും പെണ്‍കുട്ടിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.അജിന്റെ ശല്യം കാരണം പെണ്‍കുട്ടി ഒരാഴ്ചയോളം ഫോണ് സ്വിച്ച് ഓഫ് ആക്കി.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ ആക്രമണം നടന്നത് എന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.പെണ്‍കുട്ടിക്ക് 65 ശതമാനത്തില്‍ അധികം പൊള്ളല്‍ ഏറ്റിരുന്നു.അതിനു പുറമേ പെണ്‍കുട്ടിക്ക് കുത്ത് ഏറ്റതിനാല്‍ ഇപ്പോഴും അതീവ ഗുരുതര അവസ്ഥയില്‍ തുടരുകയാണ്.ആരോഗ്യ നിലയില്‍ പുരോഗതി ഇല്ല എന്ന് ആശുപത്രി അധിക്രതര്‍ അറിയിച്ചു.പെണ്‍കുട്ടി ഇപ്പോഴും വെന്റിലെറ്ററില്‍ തുടരുകയാണ്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ കുട്ടി.ഇന്നലെ തിരുവല്ലയില്‍ വെച്ചാണു വിവാഹ ആഭ്യാര്തന നടത്തിയാ ആക്രമണത്തിന് പെണ്‍കുട്ടി ഇര ആയത്.അതെ സമയം പ്രതി അജിന്‍ ലക്ഷ്യം ഇട്ടതു പെണ്‍കുട്ടിയെ കൊന്ന ശേഷം ആത്മഹത്യ ആയിരുന്നു.നഗരത്തിലെ ഒരു സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തില്‍ ബീ എസ് സി വിദ്യാര്‍ഥിനി ആയ അയിരൂര്‍ സ്വദേശിനിയെയാണ് ക്ലാസിലേക്ക് പോകുന്ന വഴി യുവാവ് ആക്രമിച്ചത്.
യുവാവിന്റെ മൊഴിയും പെണ്‍കുട്ടിയുടെ അമ്മാവന്റെ മൊഴിയും – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ